
ആകെത്തുക : 3.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 2.00 / 10
: 5.00 / 10
: 2.00 / 05
: 3.00 / 05
: 2.00 / 10
: 5.00 / 10
: 2.00 / 05
: 3.00 / 05
Cast & Crew
Makaramanju
Makaramanju
Directed by
Lenin Rajendran
Produced by
Green Cinema
Story, Screenplay, Dialogues by
Lenin Rajendran
Starring
Santhosh Sivan, Karthika Nair, Lakshmi Sharma, Nithya Menon, Jagathy Sreekumar, Mallika Kapoor, Poorna, Chithra Iyer, Saiju Kurup etc.
Cinematography (Camera) by
Madhu Ambat
Editing by
Mahesh Narayanan
Production Design (Art) by
Gokul Das
Audiography by
N. Harikumar
Music by
Ramesh Narayanan
Lyrics by
Kavalam Narayana Panicker, K. Jayakumar
Make-Up by
Pattanam Rasheed
Costumes by
S.B. Satheesan
Effects by
Murukesh
Choreography by
Madhu Gopinath, Saji Vakkom
Banner
Sree Gokulam Movies
മധു അമ്പാട്ടിന്റെ ഛായാഗ്രഹണം ചിത്രത്തിന് പ്രത്യേകിച്ചൊരു ഭാവവും നല്കുവാന് ഉതകുന്നില്ല. മഹേഷ് നാരായണന് ചിത്രസന്നിവേശത്തില്‍ ചെയ്യുവാനിനിയുമേറെ ബാക്കിയാണ്. ഗോകുല്‍ ദാസിന്റെ കലാസംവിധാനം, എസ്.ബി. സതീശന്റെ വസ്ത്രാലങ്കാരം, പട്ടണം റഷീദിന്റെ ചമയം എന്നിവയ്ക്കൊന്നും സ്വാഭാവികത പറയുവാനില്ല. പുരികം വെട്ടി നേര്‍പ്പിച്ച്, തലമുടി ഷാംപൂവിട്ട് സ്ട്രൈറ്റന്‍ ചെയ്ത നായികയെ ഉര്വ്വശിയായോ അല്ലെങ്കില്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ പെണ്‍കുട്ടിയായോ, ഉള്‍ക്കൊള്ളുക പ്രയാസകരം. നിത്യ മേനോനു മാത്രം ഈ പ്രശ്നങ്ങള്‍ ഉള്ളതായി തോന്നിയില്ല. കാവാലം നാരായണ പണിക്കര്‍, കെ. ജയകുമാര്‍, ചന്ദ്രന് നായര്‍ എന്നിവരെഴുതി രമേഷ് നാരായണന് ഈണമിട്ടിരിക്കുന്ന ഗാനങ്ങള്‍ കേള്‍വിക്ക് നന്നെന്നു തോന്നി. ഹരിഹരന്, സുജാത എന്നിവര്‍ പാടിയ "കാണുവാനേറെ വൈകി..." എന്ന ഗാനം കൂട്ടത്തില്‍ മികച്ചു നില്ക്കുന്നു. മഞ്ജരിയുടെ ശബ്ദത്തിലുള്ള "മോസോ ബതിയ..." എന്ന ഗാനവും ശ്രദ്ധേയം.
ഭൂതകാലത്തിലുള്ള ഒരു കഥ പറയുമ്പോള്‍ സംവിധായകന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതുണ്ട്. അവയില്‍ പ്രാഥമികമായി വരുന്നതാണ്, വര്‍ത്തമാനകാലത്തെ ദ്യോതിപ്പിക്കുന്ന ദൃശ്യ സൂചകങ്ങള്‍ ഒഴിവാക്കുക എന്നുള്ളത്. പഴയ കാലത്തെ സൂചിപ്പിക്കുവാന്‍ പഴയ മോഡല്‍ കാറും കുതിര വണ്ടിയും കാണിക്കുമ്പോള്‍ തന്നെ പശ്ചാത്തലത്തില്‍ അല്പം അകലെയായി ഒരു ഓട്ടോറിക്ഷ കിടക്കുന്നത് അശ്രദ്ധ കൊണ്ടുണ്ടായ അബദ്ധമെന്നു കരുതി നമുക്ക് കണ്ണടയ്ക്കാം. എന്നാല്‍ മറ്റൊരിടത്ത്, ഒരു കഥകളി വേഷം സ്ക്രീനില്‍ നോക്കി അലറുന്നതും പിന്നീട് കളികഴിഞ്ഞ് മടങ്ങുന്നതും കാണിക്കുന്നുണ്ട്. രാജാ രവി വര്‍മ്മയുടെ കാലത്തെ കഥകളിയുടെ ആഹാര്യം ഇന്നു കാണുന്നതേയല്ല എന്നൊരു നേരിയ ബോധമെങ്കിലും ഉള്ള സംവിധായകന് അത്തരമൊരു രംഗം സിനിമയില്‍ ചേര്‍ക്കുമോ? അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുക്കുമ്പോള്‍, കേരളത്തില്‍ നിന്നുള്ള ഒരു പടമായിട്ടും ഒരു കഥകളി എവിടെയെങ്കിലും വന്നില്ലെങ്കില്‍ ഒരു കുറവായി പോയാലോ എന്നൊരു മൂഢ ധാരണയല്ലാതെ അതു ചേര്‍ത്തതിന് എന്ത് ന്യായീകരണമാണുള്ളത്? നട്ടുച്ച സമയത്ത് ഒരു കഥകളി വേഷം അങ്ങിനെ നടക്കുവാനുള്ള സാധ്യതയുടെ യുക്തിയൊക്കെ കൂടി ആലോചിച്ചാല്‍ സംവിധായകന്റെ ചിന്താശേഷിയെക്കുറിച്ച് ആരും സംശയിച്ച് പോവുകയും ചെയ്യും!
ചിത്രീകരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ലൊക്കേഷനുകളാണ് പരിഹാസ്യത തോന്നിപ്പിക്കുന്ന മറ്റൊന്ന്. തിരുവനന്തപുരത്തെയും കൊച്ചിയിലേയും പ്രധാനപ്പെട്ട സായാഹ്ന പാര്‍ക്കുകള്‍ പരിചയമുള്ള ആര്‍ക്കും രണ്ട് നൂറ്റാണ്ട് മുന്‍പുള്ള ബോംബെയായി മറ്റും കാണിച്ചിരിക്കുന്ന സ്ഥലങ്ങള്‍ പിടികിട്ടും. ഇതിനൊക്കെ പുറമേയാണ് ചിത്രത്തില്‍ പലയിടത്തും പശ്ചാത്തലമായി കേള്‍പ്പിക്കുന്ന കഥകളി സംഗീതത്തിന്റെ കാര്യം. (കഥകളി അടുത്തെവിടെയോ നടക്കുന്നു എന്ന മട്ടിലാണ് പശ്ചാത്തലം ഉപയോഗിച്ചിരിക്കുന്നത് എന്നു കൂടി മനസിലാക്കുക.) ഇത്തരമൊരു ചിത്രത്തിനു പശ്ചാത്തലമായി "ലജ്ജാവതിയേ!" കേള്‍പ്പിച്ചാല്‍ എങ്ങിനെയിരിക്കും? അതേ ചേര്‍ച്ചക്കുറവ് ഇന്നു പാടി കേള്‍ക്കുന്ന ശൈലിയിലുള്ള കഥകളി സംഗീതം രണ്ട് നൂറ്റാണ്ട് മുന്‍പുള്ള ഒരു കഥ പറയുമ്പോള്‍ കേള്പ്പിക്കുന്നതിലുമുണ്ട്. ചുരുക്കത്തില്‍ ഇത്തരമൊരു ചിത്രം ഒരുക്കുവാനുള്ള അറിവോ പാകതയോ ലെനിന് രാജേന്ദ്രനെന്ന സംവിധായകനുണ്ട് എന്നു കരുതുവാന്‍ വയ്യ. ഇതേ മട്ടില്‍ കാലത്തിനു പിന്നോട്ടു പോയ സംവിധായകന്റെ മുന്‍ ചിത്രങ്ങളായ 'സ്വാതി തിരുനാള്‍', 'കുലം' എന്നീ ചിത്രങ്ങളും ഇത്തരം ദോഷങ്ങളില്‍ നിന്നു മുക്തമല്ല. (കൂട്ടത്തില്‍ പറയട്ടെ; 'സ്വാതി തിരുനാള്‍' ഒരു സിനിമയല്ല, ഒരു മ്യൂസിക് ആല്‍ബമായിരുന്നു എന്നു പറയുകയാണ് ഭേദം!)
സിനിമയുടെ വിഷയം എന്തുമായിക്കൊള്ളട്ടെ, അവ എടുക്കുന്നതില്‍ മലയാളത്തിലെ സംവിധായകര്‍ കാട്ടുന്ന അനാസ്ഥയ്ക്ക്, അല്ലെങ്കില്‍ ഉദാസീനതയ്ക്ക്, അതുമല്ലെങ്കില്‍ എളുപ്പപ്പണികള്ക്ക് ഉത്തമ ദൃഷ്ടാന്തമാണ് ഈ സിനിമ. എന്തിനാണ് ഇത്രയും മനുഷ്യാധ്വാനവും പാഴാക്കി ഇമ്മാതിരിയുള്ള കെട്ടുകാഴ്ചകള്‍ എടുത്തുവെയ്ക്കുന്നതെന്ന് സാമാന്യബുദ്ധിയില്‍ ചിന്തിച്ചാല്‍ മനസിലാവാത്ത കാര്യമാണ്. ഒന്നുകില്‍ ആവശ്യമായ പഠനത്തിനും തയ്യാറെടുപ്പുകള്‍ക്കും ശേഷം, ഭംഗിയായി ചെയ്യാമെന്നുണ്ടെങ്കില്‍ ഇത്തരം ചിത്രങ്ങളെടുക്കുവാന്‍ ഉദ്യമിക്കുക; അതല്ലെങ്കില്‍ കൊക്കിലൊതുങ്ങാത്ത ഇത്തരം വിഷയങ്ങളൊക്കെ സിനിമയാക്കുവാന്‍ മുതിര്‍ന്ന് പരിഹാസ്യനാവാതിരിക്കുക. ഇതിലേതെങ്കിലുമൊന്ന് ചെയ്യുവാനുള്ള വിവേകം ലെനിന് രാജേന്ദ്രന് ഇനിയെങ്കിലും കാണിക്കണമെന്ന് മാത്രമാണ് ഇതു (കൂടി) കണ്ടുപോയ ഒരാളെന്ന നിലയില്‍ സംവിധായകനോട് അപേക്ഷിക്കുവാനുള്ളത്!
ലെനിന് രാജേന്ദ്രന്റെ സംവിധാനത്തില്‍ സന്തോഷ് ശിവന്, കാര്‍ത്തിക നായര്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന 'മകരമഞ്ഞി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete@newnHaree
Haree
#Makaramanju: The theme is good and the thread is new, but the treatment makes it pretty ordinary! Coming soon: bit.ly/cv-reviews
1 Oct via web
--
ലെനിൻ രാജേന്ദ്രൻ എഴുതി സംവിധാനം ചെയ്തു എന്നുള്ള പ്രയോഗം തെറ്റാണെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. അദ്ദേഹം തിരക്കഥ "എഴുതാറില്ലത്രേ".
ReplyDeletewhat kind of review is this?
ReplyDeleteor s t due to the lack od\f story or nething worth mentioning in the movie that u have written something like this haree..?
പടം കണ്ടിരുന്നു .റിവ്യൂവില്‍ പറയുന്ന അത്ര മോശം ആയി തോന്നിയില്ല .പിന്നെ തെറ്റുകള്‍ ഉണ്ട് ,അത് ഒഴിവാക്കിയാല്‍ കൂടുതല്‍ നന്നായിരുന്നേനെ .കഥയില്‍ കാര്യമായ ചലനങ്ങള്‍ ഒന്നും ഇല്ലാത്ത ആദ്യപകുതി കണ്ടിരിക്കാന്‍ പറ്റുന്നത് ദൃശ്യ ഭംഗി കൊണ്ടും രമേഷ് നാരായണന്റെ സംഗീതത്തിന്റെ മാസ്മരികത കൊണ്ടും മാത്രമാണ് .എനിക്ക് മാര്‍ക്ക് ഇടാന്‍ അറിയില്ല എങ്കിലും എന്റെ personal rating പറയാം, 7/10.
ReplyDeleteപിരീഡ് സിനിമ എടുക്കുന്നത് വല്യ പണിയാണ് അതിന് പോകാതിരിക്കുകയാണ് നല്ലതെന്ന് തോന്നും ഇത്തരം ചിലതൊക്കെ വായിച്ചാല്‍
ReplyDeleteവളരെ മോശം വിലയിരുത്തലായിപ്പോയിത്.
ReplyDeleteഹരി ആരോടോ പ്രതികാരം തീര്ക്കുമ്പോലുണ്ട് ഈ വിലയിരുത്തലും റേറ്റിംഗും.
മകരമഞ്ഞ് ഈ പറയുന്നത്രയും മോശം സിനിമയൊന്നുമല്ല. ചില താത്പര്യങ്ങളുടെ പുറത്താണോ ഹരി മാര്‍ക്ക് നല്‍കുന്നത്?
ഈ ചിത്രത്തെ തെരഞ്ഞുപിടിച്ച് തകര്‍ക്കണമെന്ന് ഉദ്ദേശത്തോടെ എഴുതിയതുപോലെ തോന്നി.
പുതിയ കഥകളി സംഗീതം ഉപയോഗിക്കുന്നതില്‍ എന്ത് തെറ്റ്? അങ്ങനെയെങ്കില്‍ പുതിയ വാദ്യോപകരണങ്ങളോ രവിവര്‍മ്മയ്ക്ക് ശേഷമുള്ള സംഗീതമോ ഉപയോഗിക്കുന്നതും തെറ്റല്ലേ!
ഇടയ്ക്കുണ്ടാകുന്ന ചില നല്ല പരിശ്രമങ്ങളെയെങ്കിലും നന്നായിപ്പറഞ്ഞില്ലെങ്കിലും മുളയിലേ തച്ചുടയ്ക്കല്ലേ.
പ്രമേയത്തിലെ പുതുമയും രമേഷ് നാരായണന്റെ സംഗീതവും ഒഴിച്ചു നിര്‍ത്തിയാല്‍ അഭിനന്ദനീയമായി ഏറെയൊന്നും പറയുവാനില്ല ഈ ചിത്രത്തില്‍. മധു അമ്പാട്ടിന്റെ ഛായാഗ്രഹണത്തിലെ ചില ഫ്രയിമുകളൊക്കെ കൊള്ളാമെങ്കിലും മൊത്തത്തില്‍ ചിത്രത്തിന് ഛായാഗ്രഹണം എന്തു മികവു നല്കി എന്നു നോക്കുമ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നുന്നതുമില്ല. അടുത്തൊരു കഥകളി നടക്കുന്നു എന്നമട്ടില്‍ കഥകളി സംഗീതം പശ്ചാത്തലത്തില്‍ കേള്‍പ്പിക്കുന്നതും പുതിയൊരു വാദ്യോപകരണം പശ്ചാത്തലസംഗീതം ഒരുക്കുവാന്‍ ഉപയോഗിക്കുന്നതും രണ്ടും രണ്ടാണ് എന്നു മനസിലാക്കുമല്ലോ! അതിനാല്‍ തന്നെ കഥകളി സംഗീതത്തിന്റെ ആ കാലത്തെ ശൈലി ഉപയോഗിക്കേണ്ടത് അനിവാര്യമെന്ന് കരുതുന്നു. ഇങ്ങിനെയുള്ള കാര്യങ്ങളൊക്കെയും ശ്രദ്ധിച്ച് ഒരു പിരീഡ് സിനിമ എടുക്കുവാന്‍ കഴിയില്ലെങ്കില്‍ അതിനു പോവാതിരിക്കുക തന്നെ നല്ലത്! :) [അറിവില്‍ പെട്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞുവെന്നു മാത്രം. മറ്റ് സംഗീതവും നൃത്തവുമൊക്കെ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അതുപോലെ പലപ്പോഴും കഥാപാത്രങ്ങളുടെ പശ്ചാത്തലത്തില്‍ കപ്പലുകള്‍ വരുന്നുണ്ട്. അതൊക്കെ ചിത്രത്തില്‍ പ്രതിപാദിക്കുന്ന കാലത്തിനോട് ചേര്‍ന്നു പോവുന്നതാണോ എന്ന് ആ മേഖലകളുമായി പരിചയമുള്ളവര്‍ക്ക് ഒരുപക്ഷെ പറയുവാന്‍ സാധിച്ചേക്കും.]
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
http://grahanakalam.blogspot.com/
ReplyDelete